നവംബറിൽ ഇന്ത്യയില്‍ ഇന്ധന ആവശ്യകത ഉയരുന്നു. കാരണം ആഭ്യന്തര സമ്പദ്‌വ്യവസ്ഥ കടുത്ത ഡിമാന്റാണ് നേരിടുന്നത്. കഴിഞ്ഞ മാസം പെട്രോളിയം ഉൽപന്നങ്ങളുടെ ഉപഭോഗം 18.76 ദശലക്ഷം ടണ്ണായി വർദ്ധിച്ചുവെന്നാണ് പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ലിൽ നിന്നുള്ള ഡാറ്റ വിവരിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ 16.98 മെട്രിക് ടണ്ണിൽ നിന്ന് 10.5 ശതമാനം വർധന. പ്രധാനമായും ഈ വർധനവിന് കാരണമായത് ഗതാഗത ഇന്ധനങ്ങളായ ഡീസൽ, പെട്രോൾ എന്നിവയാണ്.
കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് നവംബറിൽ ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിൽ റോഡ് നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ബിറ്റുമെൻ ഉപഭോഗം വർദ്ധിച്ചു. 4.5 ശതമാനം വളർച്ച രണ്ടാം പാദത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ നേടി. ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്താന്‍ കാരണം 2013 മാർച്ചിന് ശേഷം ഉൽപാദന മേഖലയിലുണ്ടായ തളര്‍ച്ചയാണ്.
വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം വ്യാവസായിക മേഖല ദുർബലമായി തുടരുകയാണെന്ന് വ്യക്തമാക്കുന്നു. ഒക്ടോബറിൽ ഉത്പാദനം 3.8 ശതമാനം കുറഞ്ഞു. കാറുകളും എയർകണ്ടീഷണറുകളും പോലുള്ള ഉപഭോക്തൃവസ്തുക്കളുടെ ഉത്പാദനം ഒക്ടോബറിൽ 18% കുറഞ്ഞു. തുടർച്ചയായ അഞ്ചാം മാസത്തെ കുത്തനെയുളള ഇടിവാണിത്.
Post your comments