ന്യൂഡല്‍ഹി: പാനിക്ക് ബട്ടൺ ഇല്ലാത്ത ഫോണുകളുടെ ഇറക്കുമതി നിരോധിക്കാൻ കേന്ദ്ര ടെലികോം മന്ത്രാലയം ഉത്തരവിറക്കുന്നു.
ഇറക്കുമതി ചെയ്യുന്ന ഫോണുകളിൽ നിർബന്ധമായും പാനിക്ക് ബട്ടൺ അല്ലെങ്കിൽ എമർജൻസി കാൾ ബട്ടൺ, ജിപിഎസ് സംവിധാനം എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണമെന്നാണ് നിർദ്ദേശം.
2017ജനുവരി ഒന്നു മുതല്‍ പാനിക് ബട്ടണ്‍ നിര്‍ബന്ധമാണെന്ന് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കേന്ദ്ര ടെലികോം മന്ത്രാലയം ഉത്തരവിട്ടിരുന്നു.
അത്യാവശ്യ ഘട്ടങ്ങളിൽ പാനിക്ക് ബട്ടൺ അമർത്തുമ്പോൾ 112 എന്ന നമ്പറിലേക്കായിരിക്കും അപായ സന്ദേശം കൈമാറുക.
ഉടൻ തന്നെ ജി പി എസ് സംവിധാനത്തോടെ സ്ഥലം കൃത്യമായി മനസ്സിലാക്കി പോലീസ് സഹായം ലഭ്യമാക്കും വിധമാണ് പാനിക്ക് ബട്ടൺ ക്രമീകരിച്ചിരിക്കുന്നത്.
പാനിക് ബട്ടണ്‍ ഇല്ലാത്ത മൊബൈല്‍ ഫോണുകള്‍ 2018 ജനുവരി 1ന് ശേഷം രാജ്യത്ത് വില്‍ക്കുന്നതും സര്‍ക്കാര്‍ നിരോധിച്ചു.
Post your comments