തിരുവനന്തപുരം: എ ടി എം തട്ടിപ്പുകളുടെ കഥകൾ വീണ്ടും നീളുന്നു. ഇത്തവണ സംസ്ഥാനത്തിന്റെ തലസ്ഥാനത്താണ് തട്ടിപ്പ് നടന്നത്.
ചെമ്പഴന്തി സ്വദേശിയായ വിനീത്, പ്രവാസി മലയാളിയായ അരവിന്ദന്‍ എന്നിവരുടെ അക്കൗണ്ടില്‍ നിന്നു ഒരു ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തിരിക്കുന്നത്.
അരവിന്ദന്റെ ആക്സിസ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് 52,000 രൂപ നഷ്‌ടപ്പെട്ടതായാണ് റിപ്പോർട്. പല എടിഎമ്മുകളില്‍ നിന്നായി പണം പിന്‍വലിച്ചതായാണ് സൂചന.
ഇതിനു പുറമെ, നെറ്റ് ബാങ്കിംഗിലൂടെയാണ് സ്വകാര്യ ആശുപത്രി ജീവനക്കാരനായ വിനീതിന്റെ പണം തട്ടിയെടുത്തത്. വിനീതിന്റെ അക്കൗണ്ടില്‍ നിന്ന് ഇന്നലെ ഉച്ചയോടെയാണ് പതിനൊന്ന് ഇടപാടുകളിലായി 49,156 രൂപ നഷ്ടപ്പെട്ടത്.
പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post your comments