Global block

bissplus@gmail.com

Global Menu

ജെമിനി വിശ്വസനീയമല്ലെന്ന് ഗൂഗിൾ; എഐ ചാറ്റ്ബോട്ടുകളുടെയെല്ലാം സേർച്ച് റിസൽറ്റുകൾ വിശ്വസിക്കാമോ?

വിവാദങ്ങൾക്കൊടുവിൽ മാപ്പു പറഞ്ഞ് ഗൂഗിൾ. തിരഞ്ഞടുപ്പ് അടുത്തിരിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് ഗൂഗിളിൻെറ എഐ ചാറ്റ്ബോട്ട് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകിയതിന് ഗൂഗിളിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഓൾ ഇന്ത്യ ബാർ അസോസിയേഷൻ ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു. ഗൂഗിളിൻ്റെ പുതിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പ്ലാറ്റ്‌ഫോമായ ജെമിനി പ്രധാനമന്ത്രി നരേന്ദ്രമോദി ഫാസിസ്റ്റ് ആണോ എന്ന ചോദ്യത്തിന് ഫാസിസ്റ്റ നയങ്ങൾ നടപ്പാക്കിയതായി വിദഗ്ധർ ആരോപിക്കുന്നുണ്ടെന്ന് സേർച്ച് റിസൽറ്റ് നൽകി. ബിജെപിയുടെ ഹിന്ദു ദേശീയ പ്രത്യയശാസ്ത്രം, വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്ന രീതി, മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ എന്നിവയാണ് ഇതിനാധാരമായി ചൂണ്ടിക്കാട്ടിയത്. ഈ ഉത്തരത്തിന്റെ സക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതും വൻ വിവാദമായതുമാണ് ഗൂഗിളിന് നോട്ടീസ് നല്‍കാന്‍ ഐടി മന്ത്രാലയത്തെ പ്രേരിപ്പിച്ചത്.

 

വെറുതെ മാപ്പു പറഞ്ഞതു കൊണ്ട് മാത്രം പരിഹാരമാകില്ലെന്നും എഐ ചാറ്റ്ബോട്ടുകളിൽ പലതും നൽകുന്ന വിവരങ്ങളിൽ വസ്തുതാപരമായ പിഴവ് ഉണ്ടാകും എന്നു കൂടി ഡിസ്ക്ലെയിമർ നൽകണമെന്ന് കേന്ദ്ര ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്ര ശേഖർ വ്യക്തമാക്കി. എഐ മോഡലുകൾ. ജനറേറ്റീവ് എഐ, ഭാഷാ മോഡലുകൾ എന്നിവയുടെ എഐ ബയാസുകൾ ഇനി കേന്ദ്രം കൂടുതൽ നിരീക്ഷിക്കും .

ഓപ്പൺഎഐ പോലുള്ള ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കമ്പനികൾ ഇത്തരം പ്ലാറ്റ്‌ഫോമുകൾ പ്രവർത്തിപ്പിക്കുമ്പോൾ ഇന്ത്യൻ നിയമങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കങ്ങൾ സൃഷ്ടിക്കരുതെന്ന് ഐടി മന്ത്രാലയം വ്യക്തമാക്കി. ഇത്തരം വിശ്വസനീയമല്ലാത്ത എഐ ഭാഷാ മോഡലുകൾ വാഗ്ദാനം ചെയ്യുന്ന പ്ലാറ്റ്‌ഫോമുകൾ ആവശ്യമായ ഡിസ്ക്ലെയിമർ നൽകണമെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ‌ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പ്ലാറ്റ്‌ഫോമുകൾ പക്ഷപാതം കാണിക്കുന്നതായും 2021 ലെ ഐടി നിയമ ലംഘനമാണിതെന്നും നവംബറിൽ ചന്ദ്രശേഖർ വ്യക്തമാക്കിയിരുന്നു.

Post your comments