Global block

bissplus@gmail.com

Global Menu

ആമസോണിന് വൻതുക പിഴ ചുമത്തി ഇറ്റലി

വിശ്വാസ വഞ്ചന ആരോപിച്ച് ആമസോണിന് വൻതുകയുടെ പിഴ ചുമത്തിയിരിക്കുകയാണ് ഇറ്റലി. 9800 കോടി രൂപയിലേറെയാണ് കമ്പനി വിഴ നൽകേണ്ടി വരിക. ഒരു യുഎസ് ടെക്ക് കമ്പനിക്ക് യൂറോപ്പിൽ ചുമത്തുന്ന ഏറ്റവും വലിയ പിഴത്തുകകളിൽ ഒന്നാണിതെന്ന് ഇറ്റലി അധികൃതര്‍ അറിയിച്ചു. ഇറ്റാലിയൻ സര്‍ക്കാരിന്റെ നടപടിയോട് ശക്തമായി വിയോജിക്കുന്നുവെന്നും ഇതിനെരെ അപ്പീൽ നൽകുമെന്നും ആമസോൺ വ്യക്തമാക്കി.

ഉപഭോക്താക്കളുടെ സ്വകാര്യതയെ മാനിക്കാതെയുള്ള പ്രവർത്തനങ്ങൾ, കമ്പനിയുടെ ആധിപത്യം ഉപയോഗിച്ച് ഇറ്റലിയിലെ വിപണി ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് ആമസോണിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ഇറ്റാലിയൻ സര്‍ക്കാരിന്റെ നടപടിയോട് ശക്തമായി വിയോജിക്കുന്നുവെന്നും ഇതിനെരെ അപ്പീൽ നൽകുമെന്നും ആമസോൺ വ്യക്തമാക്കി. ആമസോണിനെ കൂടാതെ, ആൽഫബെറ്റിന്റെ ഗൂഗിൾ, ഫേസ്ബുക്ക്, ആപ്പിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ മറ്റ് വൻകിട അമേരിക്കൻ കമ്പനികളും യൂറോപ്പിൽ നിരീക്ഷണത്തിലാണ്.

 

ആമസോണിൻെറ തേർഡ് പാർട്ടി വിൽപ്പനക്കാരെ ആമസോൺ പ്രൈെ വിൽപ്പനയിൽ പങ്കെടുക്കുന്നത് വിലക്കുന്നതുൾപ്പെടെയുള്ള നടപടികളാണ് ആമസോൺ സ്വീകരിക്കുന്നതെന്ന് ആരോപണമുണ്ട്. അതുപോലം രാജ്യത്തെ തേർഡ് പാർട്ടി വിൽപ്പനക്കാർക്ക് അവസരങ്ങൾ നൽകുമെന്ന വാഗ്ദാനവുമായി വിപണിയിലെത്തുന്ന ആമസോൺ പ്രൈം ലേബൽ ദുരുപയോഗപ്പെടുത്തി വിപണിയിൽ ആധിപത്യം പുലർത്തുന്നു എന്ന ആരോപണമുണ്ട്. പ്രൈം ലേബലിലെ ലോയൽറ്റി പ്രോഗ്രാമിഷ 70 ലക്ഷത്തിലധികം ഉപഭോക്താക്കളാണുള്ളത്. ചെറുകിട വിൽപ്പനക്കാർക്ക് ഇവരിൽ എത്താൻ ആകില്ല. ഫുൾഫിൽമൻറ് ബൈ ആമസോൺ പദ്ധതിയിൽ അംഗമാകുന്നവര്‍ക്കാണ് ഇതിന് അവസരം.

 

എന്നാൽ ഈ പദ്ധതി ഓപ്ഷണൽ ആണെന്നും ഭൂരിഭാഗം ചെറുകിട വിൽപ്പനക്കാരും ഇത് തെരഞ്ഞെടുക്കുന്നില്ലെന്നതുമാണ് ആമസോണിൻെറ വാദം. യൂറോപ്യൻ കമ്മീഷനും ഇറ്റാലിയൻ കോംപറ്റീഷൻ അതോറിറ്റി അധികകൃതരുടെ ആരോപണങ്ങൾ പരിശോധിച്ച് അന്വേഷണംനടത്തും. ഉപഭോക്താക്കളുടെ സ്വകാര്യതയെ മാനിക്കാതെയുള്ള പ്രവർത്തനങ്ങളും ആമസോണിൻെറ ഭാഗത്ത് നിന്നുണ്ടെന്നാണ് ശക്തമായ മറ്റൊരു ആരോപണം.

 

ആമസോണിനെതിരെ സമാനമായ ആരോപണങ്ങൾ മറ്റ് രാജ്യങ്ങളിലുമുണ്ട്. ഒരു ഉൽപ്പന്നം വാങ്ങാൻ ഉപഭോക്താക്കൾ ക്ലിക്കുചെയ്യുമ്പോൾ, ഡിഫോൾട്ട് ഓപ്ഷനായി കൂടുതൽ ഉത്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുന്ന ബൈബോക്സുകളും കമ്പനി നൽകുന്നുണ്ട്. അതുപോലെ കമ്പനിയുടെ വെയർഹൗസും ഉത്പന്ന വിതരണ സേവനങ്ങളും ഉപയോഗിക്കാൻ പണം നൽകുന്ന വൻകിട കച്ചവടക്കാർക്ക് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ടെന്ന് തേര്‍ഡ് പാര്‍ട്ടി വിൽപ്പനക്കാരെ തഴയുന്നു എന്നും ആരോപണമുണ്ട്.

Post your comments