Global block

bissplus@gmail.com

Global Menu

കോവിഡ് കാലത്ത് ഇരുട്ടടിയായി ബാങ്കിങ് സേവനങ്ങൾക്ക് നിരക്ക് വര്‍ധന; ആഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിൽ

ആഗസ്റ്റ് ഒന്നു മുതൽ ബാങ്കിങ് ഇടപാടുകൾക്കുള്ള നിരക്ക് വര്‍ധന നിലവിൽ വരും എന്ന് റിപ്പോര്‍ട്ട്. എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന് ബാങ്കുകൾ ഈടാക്കുന്ന
ഫീസ് ബാങ്കുകൾക്ക് നിശ്ചയിക്കാം എന്നത് സംബന്ധിച്ച് ആര്‍ബിഐ വിജ്‌ഞാപനം ഇറക്കിയത് കഴിഞ്ഞ ദിവസങ്ങളിൽ വാര്‍ത്തയായിരുന്നു. 21 രൂപ വരെയാണ് അധികമായി ഈടാക്കാനാകുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് നിരക്ക് ഉയരാൻ നടപടി കാരണമാകും എന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

2022 ജനുവരി ഒന്നു മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ആഗസ്റ്റ് ഒന്നു മുതൽ തന്നെ എടിഎം പണം പിൻവലിക്കലിന് ഏര്‍പ്പെടുത്തുന്ന നിരക്ക് വര്‍ധന പ്രാബല്യത്തിൽ വന്നേക്കുമെന്ന് സൂചന. പണം പിൻവലിക്കുന്നതിന് മാത്രമല്ല പണം ഇതര ഇടപാടുകൾക്കുള്ള നിരക്കുകളും ഉയരും.

മിനി സ്റ്റേറ്റ്മെൻറ് എടുക്കൽ, ബാലൻസ് പരിശോധിക്കൽ തുടങ്ങി ഓരോ സാമ്പത്തിക ഇതര ഇടപാടിനും ആറു രൂപ വീതമാണ് ഇനി ഈടാക്കുക. നേരത്തെ അഞ്ചു രൂപയാണ് ഈടാക്കിയിരുന്നത്. പരിധി കഴിഞ്ഞ് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിനും അധിക തുക നൽകേണ്ടി വരും. അതുകൊണ്ട് തന്നെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തിന് ചെലവേറും. കഴിഞ്ഞ മാസം ബാങ്കുകളുടെ ഇൻറര്‍ചേഞ്ച് ഫീസ് 17 രൂപയായി ഉയര്‍ത്തിയിരുന്നു.

അതേ സമയം ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്താൻ ആകുന്ന സൗജന്യ പണമിടപാടുകളുടെ പരിധിയിൽ മാറ്റമില്ല. സ്വന്തം ബാങ്ക് ശാഖാ എടിഎമ്മിൽ നിന്ന് അഞ്ച് സൗജന്യ ഇടപാടുകൾ നടത്താം. മറ്റ് ബാങ്കുകളുടെ എടിഎമ്മിൽ നിന്ന് മെട്രോ നഗരങ്ങളിൽ മൂന്ന് സൗജന്യ ഇടപാടുകളാണ് നടത്താൻ ആവുക. മെട്രോ ഇതര നഗരങ്ങളിൽ അഞ്ച് ഇടപാടുകൾ നടത്താം. രാജ്യത്ത് മൊത്തം 90 കോടി ഡെബിറ്റ് കാര്‍ഡുകളാണ് വിവിധ ബാങ്കുകൾ ഇഷ്യൂ ചെയ്തിരിക്കുന്നത്. പണം പിൻവലിക്കൽ മാത്രമല്ല, മിനി സ്റ്റേറ്റ്മ‍ൻറ് ഉൾപ്പെടെയുള്ള ധനകാര്യ ഇതര ഇടപാടുകളും ഇതിൽ ഉൾപ്പെടും.

Post your comments