Global block

bissplus@gmail.com

Global Menu

ലോക്ക് ഡൗണിൽ ഇളവ് വിപണിയിൽ പുത്തൻ ഉണർവ്

സാമ്പത്തിക രംഗത്തെ തിരിച്ചു കൊണ്ടുവരാനായി ലോക്ക് ഡൗണ്‍ ചട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് അനുവദിച്ചു തുടങ്ങിയത് വിപണിയില്‍ ഉണര്‍വുണ്ടാക്കി. ഒപ്പം വ്യാപകമായ ബയിംഗ് ഉണ്ടായത് മാസത്തിലെ ആദ്യ ദിനത്തില്‍ സൂചികകളെ ഉയരത്തിലെത്തിച്ചു. സെന്‍സെക്‌സ് 879.42 ശതമാനം ഉയര്‍ന്ന് 33,303.52 ലും നിഫ്റ്റി 245.85 പോയ്ന്റ് ഉയര്‍ന്ന് 9826.15 ലും ക്ലോസ് ചെയ്തു. ആഗോള വിപണികളുടെ കരുത്തുറ്റ പ്രകടനവും തുണയായി.
റിലയന്‍സ് ഇന്‍ഡസ്ട്രീസും ധനകാര്യ കമ്പനികളുമാണ് സൂചികകളെ ഉയര്‍ത്തിയത്. എച്ച് ഡിഎഫ്‌സി ബാങ്ക് ഓഹരികള്‍ 3.75 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. തുടര്‍ച്ചയായ നാലം ദിനമാണ് ഓഹരി സൂചികകള്‍ ഉയര്‍ച്ച കാണിക്കുന്നത്.

ബാജാജ് ഫിനാന്‍സാണ്  ടൈറ്റന്‍, ടാറ്റ സ്റ്റീല്‍, എസ്ബിഐ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.

സെക്ടറല്‍ സൂചികകള്‍ എല്ലാം തന്നെ ഇന്ന് ഗ്രീന്‍ സോണിലായിരുന്നു. ബിഎസ്ഇ സ്‌മോള്‍കാപ്, മിഡ് കാപ് സൂചികകള്‍ മൂന്നു ശതമാനം നേട്ടമുണ്ടാക്കി.
നിഫ്റ്റി ബാങ്ക് സൂചികകള്‍ 3.43 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ ഫിനാന്‍സ് സൂചിക 3.77 ശതമാനമാണ് ഉയര്‍ന്നത്.

കേരള കമ്പനികള്‍ക്കും നേ്ട്ടം

സെന്‍സെക്സിനെ പിന്‍പറ്റി മിക്ക കേരള കമ്പനികളും ഇന്ന് നേട്ടത്തില്‍ തന്നെയാണ് വ്യാപാരം അവസാനിപ്പിച്ചത്. കേരള കമ്പനികളുടെ ഓഹരികളില്‍ കൊച്ചിന്‍ മിനറല്‍സാണ് മുന്നില്‍. കമ്പനിയുടെ ഓഹരി വില 8.37 ശതമാനം വര്‍ധനയോടെ 115.85 രൂപയായി. 7.83 ശതമാനം വര്‍ധനയോടെ അപ്പോളോ ടയേഴ്‌സാണ് തൊട്ടു മുന്നില്‍. ഓഹരി വില 104.70 രൂപയായി.

ധനകാര്യ മേഖലയില്‍ ജിയോജിത്ത് ഫിന്‍ഷ്യാല്‍ സര്‍വീസസ് ഒഴികെ എല്ലാ ഓഹരികളും ഇന്ന് മികച്ച പ്രകടനം കാഴ്ച വച്ചു. ശതമാനക്കണക്കില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കാണ് ഈ വിഭാഗത്തില്‍ നേട്ടമുണ്ടാക്കിയ കമ്പനികളില്‍ മുന്നില്‍. ബാങ്കിന്റെ ഓഹരി വില 14.40 ശതമാനം വര്‍ധിച്ച് 5.64 രൂപയായി. ധനലക്ഷ്മി ബാങ്ക് ഓഹരി വില 3.89 ശതമാനം വര്‍ധിച്ച് 10.41 രൂപയായപ്പോള്‍ സിഎസ്ബി ബാങ്ക് ഓഹരി വില 3.87 ശതമാനം ഉയര്‍ന്ന് 127.45 രൂപയും ഫെഡറല്‍ ബാങ്ക് 3.78 ശതമാനം ഉയര്‍ന്ന് 46.65 രൂപയുമായി.

എന്‍ബിഎഫ്‌സികളില്‍ മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ 4.99 ശതമാനം ഉയര്‍ന്ന് 131.45 രൂപയിലെത്തി. മുത്തൂറ്റ് ഫിനാന്‍സ് 2.71 ശതമാനം വര്‍ധിച്ച് 885.35 രൂപയും മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 0.13 ശതമാനം ഉയര്‍ന്ന് 278.75 രൂപയുമായി. ജെആര്‍ജി ഓഹരി വില 1.02 ശതമാനമാണ് വര്‍ധിച്ചത്.
വി-ഗാര്‍ഡ്(4.01 ശതമാനം),  എഫ്എസിടി(3.78 ശതമാനം), ഹാരിസണ്‍സ് മലയാളം(3.38 ശതമാനം),വിക്ടറി പേപ്പര്‍(3.11 ശതമാനം), റബ്ഫില(2.96 ശതമാനം), വണ്ടര്‍ലാ(2.92 ശതമാനം), നിറ്റ ജെലാറ്റിന്‍(2.80 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (1.74 ശതമാനം),  ഈസ്റ്റേണ്‍ ട്രെഡ്‌സ് (1.28 ശതമാനം), ആസ്റ്റര്‍ ഡിഎം(0.95 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍. വെര്‍ട്ടെക്‌സ് ഓഹരികളുടെ വിലയില്‍ മാറ്റമില്ല.

എവിറ്റി(2.05 ശതമാനം), ജിയോജിത്(1.74 ശതമാനം), കെഎസ്ഇ(1.28 ശതമാനം), കേരള ആയുര്‍വേദ(0.84 ശതമാനം) എന്നിവയാണ് നഷ്ടമുണ്ടാക്കിയ ഓഹരികള്‍. യുഎസ് ചൈന തര്‍ക്കങ്ങളും, കോവിഡ് വ്യാപനത്തിന്റെതോതുമായിരിക്കും വരും ദിവസങ്ങളില്‍ വിപണിയെ സ്വാധീനിക്കുക.

 

 

Post your comments