കരുതൽ സ്വർണ്ണശേഖരം വിറ്റുവെന്ന വാർത്തകളിൽ വിശദീകരണവുമായി ആർ.ബി.ഐ രംഗത്തെത്തി. ജൂലൈ മുതല്‍ ജൂണ്‍ വരെയാണ് ആര്.ബി.ഐയുടെ സാമ്പത്തികവര്‍ഷം. ഈ വര്‍ഷം ജൂലൈ-ഒക്ടോബര്‍ കാലയളവില്‍ മാത്രമാണ് ഇത്രയും സ്വര്‍ണം വിറ്റതെന്നും,കഴിഞ്ഞതവണ ആകെ വിറ്റത് 2 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണമായിരുന്നുവെന്നും റിപ്പോർട്ട് വന്നു .
ഒക്ടോബർ 11വരെ, 2670 കോടി ഡോളർ വിലമതിക്കുന്ന സ്വർണമാണ് ആർ.ബി.ഐയുടെ കരുതൽ ധനശേഖരത്തിൽ ഉള്ളത്. ആഗസ്റ്റ് വരെ 19.87 ദശലക്ഷം ട്രോയ് ഔൺസാണ് കൈവശമുള്ള സ്വർണത്തിെൻറ അളവ്. ബിമൻ ജലാൻ സമിതി റിപ്പോർട്ട് പിന്നാലെ സ്വർണത്തിന്മേലുള്ള വ്യാപാരം ആർ.ബി.ഐ വർധിപ്പിച്ചുവെന്ന കണക്കുകളാണ് പുറത്ത് വന്നത്.
സ്വർണ്ണശേഖരം വിറ്റിട്ടില്ലെന്നും എക്സ്ചേഞ്ച് റേറ്റുകളിലുണ്ടായ മാറ്റവും അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണത്തിെൻറ വിലയിലുണ്ടായ വ്യതിയാനവും മൂല്യം കുറയുന്നതിന് ഇടയാക്കിയെന്നുമാണ് ആർ.ബി.ഐയുടെ വിശദീകരണം.
Post your comments