Global block

bissplus@gmail.com

Global Menu

എസ്.ബി.ഐയിലും തട്ടിപ്പ് : തിരിച്ചടയ്ക്കാതെ കോടികള്‍ ജ്വല്ലറി ഗ്രൂപ്പ് ഉടമകള്‍ മുങ്ങി

ചെന്നൈ : പഞ്ചാബ് നാഷനല്‍ ബാങ്കിനു (പിഎന്‍ബി) പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും (എസ്ബിഐ) തട്ടിപ്പ്. ചെന്നൈ ആസ്ഥാനമായ കനിഷ്ക് ഗോള്‍ഡ് കമ്ബനി 824.15 കോടി രൂപ വായ്പയെടുത്തു മുങ്ങിയെന്നാണു റിപ്പോര്‍ട്ട്. ജനുവരിയില്‍ നടന്ന തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐ സിബിഐയ്ക്കു പരാതി നല്‍കിയതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഭൂപേഷ് കുമാര്‍ ജെയിന്‍, ഭാര്യ നീത ജെയിന്‍ എന്നിവരാണു കനിഷ്ക് ജ്വല്ലറി ശൃംഖലയുടെ പ്രമോട്ടര്‍മാരും ഡയറക്ടര്‍മാരും. എസ്ബിഐയുടെ നേതൃത്വത്തില്‍ 14 പൊതുമേഖലാ, സ്വകാര്യ ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണു കനിഷ്കിനു വായ്പ നല്‍കിയത്. പലിശയുള്‍പ്പെടെ 1000 കോടി രൂപയ്ക്കു മുകളില്‍ തിരിച്ചടയ്ക്കാനുണ്ട്. 2017 മാര്‍ച്ചിലാണു കമ്ബനി തിരിച്ചടവ് മുടക്കിയത്. ആദ്യം എട്ടു ബാങ്കുകള്‍ക്കും പിന്നീട് 14 ബാങ്കുകള്‍ക്കും പണമടയ്ക്കുന്നത് നിര്‍ത്തി.

തിരിച്ചടവ് മുടങ്ങിയതോടെ മാര്‍ച്ച്‌ 25ന് കനിഷ്കിന്റെ കോര്‍പറേറ്റ് ഓഫിസിലും ഫാക്ടറിയിലും ഷോറൂമിലും ബാങ്ക് അധികൃതര്‍ എത്തി. പക്ഷെ എല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. തുടര്‍ന്നു നവംബറില്‍, കനിഷ്ക് കമ്ബനി അക്കൗണ്ട് തട്ടിപ്പാണെന്ന് എസ്ബിഐ റിസര്‍വ് ബാങ്കിനെ അറിയിച്ചു. ജനുവരി 25ന് തട്ടിപ്പു നടന്നെന്നാണു എസ്ബിഐ സിബിഐയെ അറിയിച്ചത്. ബാങ്കുകള്‍ക്കു ജ്വല്ലറി ഉടമകളെ ബന്ധപ്പെടാനായിട്ടില്ല.

Post your comments