കൊച്ചി : കേരളത്തിലെ വിനോദ സഞ്ചാര വികസനം ലക്ഷ്യമിട്ട് സര്‍ക്കാർ എയര്‍ സ്ട്രിപ്പ് പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്നു. വിമാനത്താവളം ഇല്ലാത്ത ജില്ലകളും, കേരളത്തിലെ വിനോദ സഞ്ചാര സാധ്യതയുള്ള സ്ഥലങ്ങളും തമ്മിൽ ഏകോപിപ്പിച്ചുകൊണ്ടാണ് എയര്‍ സ്ട്രിപ്പ് പദ്ധതി സാധ്യമാക്കുന്നത്.
വൻ നിക്ഷേപ സാധ്യതയാണ് ഈ പദ്ധതിയിലൂടെ തുറക്കുന്നത്. ബേക്കല്‍, ഇടുക്കി, ശബരിമല, വയനാട് തുടങ്ങിയ സ്ഥലങ്ങൾ ആണ് ആദ്യം പരിഗണിക്കുന്നത്. മുപ്പതോളം യാത്രക്കാർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന ചെറു വിമാനങ്ങൾ ആണ് എയര്‍ സ്ട്രിപ്പിനായി ഉപയോഗിക്കുന്നത്. 80 ഏക്കറോളം സ്ഥലം ഇതിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്കായി വേണ്ടി വരും.
രണ്ടു വര്‍ഷത്തിനുള്ളില്‍ എയര്‍ സ്ട്രിപ്പ് പദ്ധതി പൂര്‍ത്തിയാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇത്തരം എയര്‍ സ്ട്രിപ്പ് സഞ്ചാര സാധ്യതകൾ തുറക്കുന്നതോടെ കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനും, കൂടുതൽ നിക്ഷേപത്തിനും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
Post your comments